ചെന്നൈ: ജനുവരി 11ന് താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും റിലീസിന് എത്തുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇരു സിനിമകളുടെയും പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇനി ഒരു ദിവസമാണ് ഈ സൂപ്പർ താര ചിത്രങ്ങൾ തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്.
വാരിസിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ സമയം. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാർ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്.
എന്തായാലും വാരിസ് സിനിമയില്‍ താരങ്ങള്‍ വാങ്ങിയ പ്രതിഫലം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇതില്‍ നായകനായ വിജയ് എത്രയാണ് വാരിസിന് പ്രതിഫലം വാങ്ങിയത് എന്നാണ് പ്രധാന വാര്‍ത്തയാകുന്നത്. ഫിലിം ബീറ്റ് റിപ്പോര്‍ട്ട് പ്രകാരം 105 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങിയത്. ഇതിന് പുറമേ ഇതിന്റെ ജിഎസ്ടി ടാക്സായി 19 കോടിയും വാങ്ങിയിട്ടുണ്ട്. വിജയിയുടെ കരിയറിലെ ഏറ്റവും കൂടിയ പ്രതിഫലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രത്തിലെ നായികയായി എത്തുന്ന രശ്മിക മന്ദാനയാണ്. തെന്നിന്ത്യയില്‍ തന് സാന്നിധ്യം അറിയിച്ച ശേഷം ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുമ്പോഴാണ് വിജയ് നായകനാകുന്ന വാരിസിലേക്ക് രശ്മിക എത്തുന്നത്. അതേ സമയം വിജയ് ചിത്രത്തിനായി നാല് കോടി രൂപ രശ്മികയ്ക്ക് പ്രതിഫലം ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയ പ്രകാശ് രാജ് ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം തമിഴിലും തെലുങ്കിലും ഒരുക്കിയ പടത്തിന്റെ ബജറ്റ് 200 കോടി കവിഞ്ഞുവെന്നാണ് വിവരം. അതില്‍ തന്നെ പകുതിയിലേറെ തുക താരങ്ങളുടെ പ്രതിഫലത്തിനായാണ് പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമന് ഈണം നല്കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ കയറിയിട്ടുണ്ട്.
കര്‍ണാടകയില്‍ ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടി നടത്തുന്ന പഞ്ചരത്ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചരത്ന യാത്രയുടെ ഭാഗമായി കല്യാണ കര്‍ണാടക (ഹൈദരാബാദ് കര്‍ണാടക) ജില്ലകളിലൂടെയാണ് കുമാരസ്വാമി ഇപ്പോള്‍ യാത്ര തുടരുന്നത്. ബിദര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച കലബുറഗി ജില്ലയിലെ പര്യടനം ആരംഭിച്ചത്. യാത്രയിലുടനീളം കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. കലബുറഗിയില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഒന്നും എടുത്ത് ചാടി ചെയ്യരുതെന്നും അബദ്ധങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരും. നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഇവിടെയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ കര്‍ഷകര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കര്‍ഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാന്‍ ഞാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ബി ജെ പി സര്‍ക്കാര്‍ 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനാല്‍ ആയിരക്കണക്കിന് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പവും ബി ജെ പിക്കെതിരെ വിവിധ ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സാഹചര്യം മുതലെടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ധിപ്പിക്കാനാണ് ജെ ഡി(എസ്) ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട ഇടങ്ങളില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമവും പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. തൂക്ക് സഭയാണ് വരുന്നതെങ്കില്‍ ഒരിക്കല്‍ കൂടി ആരുടെയെങ്കിലും പിന്തുണയില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും പാര്‍ട്ടി നേതൃത്വം സ്വപ്നം കാണുന്നു.
വടക്കന്‍ കര്‍ണാടകയില്‍ പാര്‍ട്ടി വളരെ ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട നിരവധി മണ്ഡലങ്ങളുണ്ട്. എച്ച്ഡി കുമാരസ്വാമിയുടെ സന്ദര്‍ശനവും ഈ മേഖലയിലെ ജനങ്ങളുമായുള്ള ആശയവിനിമയവും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനും തീര്‍ച്ചയായും സഹായിക്കുമെന്നാണ് ജെ ഡി (എസ്) വക്താവ് എം ബി സദാശിവ് അവകാശപ്പെടുന്നത്.