ബെംഗളൂരു : വിജയാപുരയിൽ മാലിന്യം കലർന്ന ജലം കുടിച്ച 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ശാന്തപൂർ ഗ്രാമവാസികൾ താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇൻഡി എംഎൽഎ വൈ.വി.പാട്ടിൽ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രശ്നങ്ങളുടെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്തു നിന്നുള്ള ജലസാംപിളുകൾ പരിശോധിക്കുകയാണ്ന്നും ജില്ലാ കലക്ടർ ബി.ഡി.വിജയമഹതേഷ് പറഞ്ഞു.
താവരേക്കരെ ബിടിഎം ലേഔട്ട്: ആൽമരക്കൊമ്പ് വീണ് അഞ്ചുവയസ്സുൾപ്പെടെ 10 പേർക്ക് പരിക്ക്
രിക്ക്കൂറ്റൻ ആൽമരം വീണു 7 പേർക്ക് പരിക്കേൽക്കുകയും 5 വയസ്സുകാരനുൾപ്പെടെ 3 പേരുടെ നില അതീവഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താവരേക്കരെ ബിടിഎം ലേഔട്ടിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.