Home Featured ഒഡിഷയില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ അറസ്റ്റില്‍

ഒഡിഷയില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ അറസ്റ്റില്‍. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് വില്‍ക്കുകയായിരുന്നു.

26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷെപ്പടുത്തി. രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. യുവതിയെ പണം നല്‍കി 55കാരന്‍ വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ തടയുകയായിരുന്നു.

ജൂലൈയിലായിരുന്നു 17കാരന്‍റെയും യുവതിയുടെയും വിവാഹം. ‘ആഗസ്റ്റില്‍ ഇരുവരും രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ ജോലിക്കായി പോയി. പുതിയ ജോലി ലഭിച്ച്‌ ദിവസങ്ങള്‍ക്കകം 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വില്‍ക്കുകയായിരുന്നു’ ബേല്‍പാഡ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ബുലു മുണ്ട പറഞ്ഞു.

ഭാര്യയെ വിറ്റുകിട്ടിയ പണം കൗമാരക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയും ഭക്ഷണം കഴിച്ചും തീര്‍ക്കുകയായിരുന്നു. പിന്നീട് 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച്‌ പോയെന്നായിരുന്നു മറുപടി.എന്നാല്‍, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതോടെ കൗമാരക്കാരന്‍റെ കള്ളം പൊളിഞ്ഞു.

ഇതോടെ പൊലീസ് രാജസ്ഥാനിലെത്തി യുവതിയെ കണ്ടുപിടിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. 17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക് മാറ്റി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group