2019ലെ പുൽവാമയിൽ ഇന്ത്യൻ അർദ്ധസൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന് ബംഗളൂരുവിലെ പ്രത്യേക കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.2019 ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാന്മാരുടെ ജീവൻ അപഹരിച്ച ചാവേർ ബോംബർ ഭീകരാക്രമണത്തെ പിന്തുണച്ചതിന് മൂന്നാം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഫായിസ് റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 153 എ (മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 124 എ (രാജ്യദ്രോഹം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാക്കൽ), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) സെക്ഷൻ 13 എന്നിവ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കം; ആദ്യം സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കമാകും. ഇ- റുപേ എന്ന പേരിലുള്ള ഡിജിറ്റല്‍ രൂപ സര്‍ക്കാര്‍ കടപ്പത്രത്തിലൂടെയാണ് ആദ്യമായി പരീക്ഷിക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.എസ്ബിഐ അടക്കം ഒന്‍പത് ബാങ്കുകളാണ് ഡിജിറ്റല്‍ രൂപയുടെ പരീക്ഷണത്തില്‍ പങ്കാളികളാകുക. ദ്വിതീയ വിപണിയായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ രൂപ ഉപയോഗിക്കുന്നത്.
മൊത്തവില്‍പ്പന സെഗ്മെന്റിലാണ് ഇടപാട് നടത്തുക.ഇ- റുപേയുടെ കടന്നുവരവ് അന്തര്‍ ബാങ്ക് വിപണികളെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇത് ഉപയോഗിച്ചുള്ള സെറ്റില്‍മെന്റുകള്‍ ഇടപാടുകളുടെ ചെലവ് കുറയാന്‍ സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.