തിങ്കളാഴ്ച ശാന്തിനഗർ-രാഗിഗുഡ്ഡയിൽ ഈദ് മിലാദ് ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് കർണാടകയിലെ ശിവമോഗ ജില്ലാ ഭരണകൂടം ശിവമൊഗ്ഗ മഹാനഗര പാലിക പരിധിയിൽ സെക്ഷൻ 144 ഏർപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റീല്‍ ചിത്രീകരിക്കാന്‍ ശ്രമം; പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചു
റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചു. ഫര്‍മാന്‍ എന്ന കുട്ടിയാണ് അതിവേഗത്തിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം.ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പാളത്തിന് അരികില്‍ നിന്ന് സ്ലോമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ഫര്‍മാന്റെ സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഫര്‍മാൻ റെയില്‍വേ ട്രാക്കിനടുത്തേക്ക് പോകുന്നതും ഉടൻ തന്നെ അമിതവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഈ വര്‍ഷമാദ്യം ഡല്‍ഹിയിലെ ഷഹ്ദരയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു. വാൻഷ് ശര്‍മ (23), മോനു എന്ന വരുണ്‍ (20) എന്നിവരാണ് മരിച്ചത്. ക്രാന്തി നഗര്‍ മേല്‍പ്പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഇൻസ്റ്റാം റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.