Home Featured ജലം ദുരുപയോഗം:ബംഗളൂരുവിൽ 362 പേർക്ക് പിഴ

ജലം ദുരുപയോഗം:ബംഗളൂരുവിൽ 362 പേർക്ക് പിഴ

ജലം ദുരുപയോഗം ചെയ്ത 362 പേർക്ക് പിഴയിട്ട് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി).നഗരത്തില്‍ ജലക്ഷാമം രൂക്ഷമായതിനെതുടർന്ന് ജലവിനിയോഗം സംബന്ധിച്ച്‌ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ബി.ഡബ്ല്യു.എസ്.എസ്.ബി വിതരണം ചെയ്യുന്ന വെള്ളം ചെടികള്‍ നനക്കുന്നതിനോ വാഹനങ്ങള്‍ കഴുകുന്നതിനോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജല ഉപയോഗം നിയന്ത്രിക്കാൻ ഗാർഹിക ഉപഭോക്താക്കളല്ലാത്തവർ പൈപ്പുകളില്‍ എയറേറ്റർ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.

മാർഗനിർദേശങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് പിഴയീടാക്കിത്തുടങ്ങിയിരുന്നു. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരില്‍നിന്ന് 5,000 രൂപയാണ് പിഴയീടാക്കുന്നത്. ഇതുവരെ 362 പേരില്‍നിന്നായി 18 ലക്ഷത്തോളം രൂപയാണ് പിഴയായി പിടിച്ചത്. പിഴയീടാക്കിത്തുടങ്ങിയതോടെ ജല വിനിയോഗത്തില്‍ ആളുകള്‍ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് ബി.ഡബ്ല്യൂ.എസ്.എസ്.ബി ചെയർമാൻ ഡോ. വി. രാം പ്രസാദ് പറഞ്ഞു. ജല ദുർവിനിയോഗം 80 മുതല്‍ 90 ശതമാനം വരെ കുറഞ്ഞതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങള്‍ ജല ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അതോറിറ്റിയെ അറിയിക്കണമെന്ന് അഭ്യർഥിച്ചു.

ജലവിനിയോഗം സംബന്ധിച്ച ബോധവത്കരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് ബാംഗ്ലൂർ സീത്ത് വെസ്റ്റ്-രണ്ട് മേഖലയിലാണ്; 32 കേസുകള്‍. ഇവിടെ നിന്ന് 1.6 ലക്ഷം രൂപ പിഴയീടാക്കി. ബാംഗ്ലൂർ ഈസ്റ്റ് സോണില്‍നിന്ന് 21 പേരില്‍നിന്നായി 1.5 ലക്ഷവും ഈടാക്കി. ബാംഗ്ലൂർ സീത്ത് സോണ്‍ – ഒന്ന്, നോർത്ത് സോണ്‍ – ഒന്ന്, നോർത്ത് സോണ്‍- രണ്ട് എന്നീ സോണുകളില്‍നിന്ന് 12 വീതം കേസുകളില്‍നിന്ന് 1.8 ലക്ഷവും പിഴ ചുമത്തി.

You may also like

error: Content is protected !!
Join Our WhatsApp Group