ബെംഗളൂരു: ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മാർച്ച് മാസം ട്രാഫിക് പൊലീസ് 3.5 ലക്ഷം പേർക്കെതിരെ കേസെടുത്തു. ഇതിൽ 2.1 ലക്ഷം പേർ ഇരുചക വാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്തവരാണ്. ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ മാത്രമാണ് കേസെടുത്തതെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണർ രവികാ ഗൗഡ പറഞ്ഞു.
ഐഎ ഐ മുദ്രയുള്ള ഹെൽമറ്റ് ധരി ക്കാതിരിക്കുക, ഹാഫ് ഹെൽമറ്റ് ധരിക്കുക എന്നിവർക്കുള്ള ബോ ധവൽക്കരണം തുടരുന്നുണ്ട്.ഇവർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടില്ലെന്നും രവികാതെ ഗൗഡ പറഞ്ഞു.