ബെംഗളൂരു:ചിത്രദുർഗയിലെ ഹോസ്‌പേട്ട് നല്ലാപുരിൽ മാലിന്യം കലർന്ന വെള്ളം കുടിച്ചതിനെത്തുടർന്ന് 18 പേർ ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ടാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അധികൃതർ അറിയിച്ചു.ഗ്രാമത്തിലേക്കുള്ള കുടിവെള്ള പൈപ്പിൽ പൊട്ടലുണ്ടാകുകയും ഇതിലൂടെ മാലിന്യം വെള്ളത്തിൽ കലർന്നെന്നുമാണ് പ്രാഥമിക നിഗമനം. ജില്ലാ ആരോഗ്യ ഓഫീസറും പഞ്ചായത്ത് അധികൃതരും ഗ്രാമത്തിൽ സന്ദർശനം നടത്തി.
പൈപ്പ് ലൈനിലൂടെയെത്തുന്ന കുടിവെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പകരം ടാങ്കറിൽ കുടിവെള്ളമെത്തിക്കും.കഴിഞ്ഞവർഷം ഓഗസ്റ്റിലും നല്ലാപുരയിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് കുട്ടികളുൾപ്പെടെ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. വലിയതോതിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുകൂടിയാണ് നല്ലാപുര.
66 വയസുകാരിയുടെ വീണ്‍വാക്കാണെന്നു കരുതി തള്ളിക്കളയാമായിരുന്നു; സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നൃത്താധ്യാപിക സത്യഭാമ
ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണവെറി പരാമര്‍ശത്തെ തുടര്‍ന്ന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നൃത്താധ്യാപിക സത്യഭാമ.ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല താന്‍ അഭിമുഖത്തില്‍ സംസാരിച്ചതെന്നും ചാനല്‍ ചര്‍ച്ചകളില്‍പ്പോലും വിളിച്ചുവരുത്തി ക്രൂരമായി അധിക്ഷേപിക്കുകയാണെന്നും സത്യഭാമ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്. വിവാദ പരാമർശത്തില്‍ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.