പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയില്‍ നിന്ന് ഓണ്‍ലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകള്‍ക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
മാർച്ച് 24നാണ് കുടുബം പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാല്‍ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. മാൻവി അമിതമായി ദാഹം പ്രകടിപ്പിച്ചിരുന്നുവെന്നും. ശരീരകാവസ്ഥ മോശമായതോടെ കുടുംബം ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.
ഭാര്യ വിജയിച്ചാല്‍ ഓരോ വോട്ടർക്കും 16 ലക്ഷം രൂപ ;മധ്യപ്രദേശിൽ വമ്ബൻ ഓഫറുമായി ഭർത്താവ്
ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ണുതള്ളിപ്പോകുന്ന വാഗ്ദാനവുമായി ഭർത്താവ്. ഭാര്യ വിജയിച്ചാല്‍ ഓരോ വോട്ടർക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വമ്ബൻ ഓഫർ.മധ്യപ്രദേശിലെ ജബല്പൂരില് ജനവിധി തേടുന്ന ശശി സലാലസിന്റെ വിജയത്തിനുവേണ്ടിയാണ് ഭർത്താവ് സ്റ്റാൻലി ലൂയിസ് അരയും തലയും മുറുക്കി രംഗത്തുള്ളത്. മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാർഥിയായാണ് ശശി മത്സരിക്കുന്നത്. സ്റ്റാൻലി തന്നെയാണ് ഇവർക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളത്. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാളു കൂടുന്ന സ്ഥലത്തെത്തിയാല്‍ സ്റ്റാൻലി ആ സർപ്രൈസ് ഓഫർ പ്രഖ്യാപിക്കും; ഭാര്യയെ വിജയിപ്പിച്ചാല്‍ ഓരോ വോട്ടർക്കും താൻ 20,000 മില്യൻ ഡോളർ(ഏകദേശം 16 ലക്ഷം രൂപ) നല്‍കുമെന്ന്.
അതേസമയം, വിചിത്രകരമായ അവകാശവാദങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണു സ്വയം അവകാശവാദം. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായും പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാർക്കറ്റില്‍ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ബി.ജെ.പി കോട്ടയാണ് ജബല്‍പൂർ. 1996 മുതല്‍ ഇതുവരെ ബി.ജെ.പി സ്ഥാനാർഥികള്‍ മാത്രമേ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളൂ. 2004 മുതല്‍ 2023 വരെ മണ്ഡലം നാലുതവണ തുടർച്ചയായി ഇവിടെനിന്നു പാർലമെന്റിലെത്തിയത് നിലവിലെ മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാകേഷ് സിങ് ആണ്.
2023ല്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജബല്‍പൂർ വെസ്റ്റില്‍നിന്നു വിജയിച്ച് ഇദ്ദേഹം നിയമസഭയിലെത്തി. മോഹൻ യാദവ് സർക്കാരില്‍ പൊതുമരാമത്ത് മന്ത്രിയുമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4,54,744 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജബല്‍പൂരില്‍നിന്ന് രാകേഷ് കോണ്‍ഗ്രസിന്റെ വിവേക് കൃഷ്ണ തങ്കയെ തകർത്തത്. മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷം കൂടിയായിരുന്നു ഇത്.