Home Featured തമിഴ്‌നാട്ടില്‍ നിന്ന് ബംഗളൂരുവില്‍ വിതരണത്തിനായി കൊണ്ടുവന്ന1.28 കോടിയുടെ കള്ളനോട്ട് പിടികൂടി

തമിഴ്‌നാട്ടില്‍ നിന്ന് ബംഗളൂരുവില്‍ വിതരണത്തിനായി കൊണ്ടുവന്ന1.28 കോടിയുടെ കള്ളനോട്ട് പിടികൂടി

ബംഗളൂരു: തമിഴ്‌നാട്ടില്‍ അച്ചടിച്ച്‌ ബംഗളൂരുവില്‍ വിതരണത്തിനായി കൊണ്ടുവന്ന 1,28,69,000 രൂപയുടെ കള്ളനോട്ട് ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ്ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ബസിലാണ് കള്ളനോട്ട് എത്തിച്ചത്. പണം ആവശ്യമുള്ളവര്‍ക്ക് വായ്പയായി നല്‍കി കള്ളനോട്ടുകള്‍ ഇവര്‍ വിതരണം ചെയ്തുവന്നിരുന്നു. വായ്പക്കരാര്‍ ഒപ്പിട്ടാണ് പണം നല്‍കിവന്നത്. തിരിച്ചടവില്‍ ഇവര്‍ യഥാര്‍ഥ കറന്‍സി നോട്ടുകള്‍ സ്വന്തമാക്കുന്നതായിരുന്നു രീതി.

2000 രൂപയുടെ 6203 നോട്ടുകളും 500 രൂപയുടെ 174 നോട്ടുകളുമാണ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കാനുപയോഗിച്ച പ്രിന്‍റര്‍, ഹാര്‍ഡ് ഡിസ്ക്, മറ്റുപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയും പിടികൂടി.

വിവാഹം കഴിക്കാന്‍ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ടുകുട്ടികള്‍! നിരവധി ലൈംഗിക ആരോപണങ്ങളും: ബിഷപ്പിനെ നീക്കി വത്തിക്കാന്‍

ബെംഗളൂരു: മൈസൂരു ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ലൈംഗീകാരോപണവും സാമ്ബത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കിയത്. ബെംഗളൂരു മുന്‍ ആര്‍ച്ച്‌ ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു.

2019ല്‍ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരും ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച്‌ വത്തിക്കാന് കത്ത് നല്‍കി. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നും വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ തനിക്കെതിരെ പരാതി നല്‍കിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വന്‍ വിവാദമായി. ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച്‌ ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസൂരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.

You may also like

error: Content is protected !!
Join Our WhatsApp Group