തിരുവനന്തപുരം: മകനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയിലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നല്‍കണമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറയുടെ ചുമതല നല്‍കിയത്.
ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍
ബംഗളുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് മകന് ബിനീഷ് കോടിയേരിയെ എന്‍ഫേഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ സി.പി.എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണ നല്‍കിയിരുന്നു. മകന് ചെയ്ത തെറ്റിന് താന്‍ ഉത്തരവാദിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കോടിയേരി സ്ഥാനമൊഴിഞ്ഞത്.
അതേസമയം ബന്ധപ്പെട്ട വിവാദമല്ല, ആരോഗ്യപ്രശ്നങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളും വിശദീകരിക്കുന്നത്. തുടര്‍ ചികിത്സയ്ക്ക് പാര്‍ട്ടി അനുവാദം നല്‍കുകയാണ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.വി ഗോവിന്ദന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ ഈ സമീപനമാകും സി.പി.എം സ്വീകരിക്കുകയെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
- ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 12, 2020
- കോളേജുകൾ തുറക്കുന്നത് നവംബർ 7ന്, കോളേജിൽ വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; ഓൺലൈൻ വാർത്താപോർട്ടലുകളും നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ളവയും നിയന്ത്രിക്കും
- 5 വര്‍ഷം പ്രണയം, പ്രീവെഡ്ധിങ് ഷൂട്ടിനിടെ വള്ളം മറിഞ്ഞു; പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു
- കർണാടക കോവിഡ് അപ്ഡേറ്റ്
- അഞ്ചാംതവണയും ഐ പി എൽ കിരീടം മുംബൈ ഇന്ത്യൻസിന്
- തേർഡ് പാർട്ടി ഇൻഷുറൻസിനോടൊപ്പം ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ
- ബാംഗ്ലൂരിൽ ഐ എ എസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്, ലക്ഷകണക്കിന് രൂപയുടെ സ്വർണവും പണവും ആഡംബര വാഹനവും പിടിച്ചെടുത്തു
- ഗതാഗത നിയമം ലംഖിക്കുന്നവർ സൂക്ഷിക്കുക, പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത്
- കോവിഡ് പോസിറ്റീവ് ആയവർക്ക് പരീക്ഷ എഴുതാൻ അവസരം ഒരുക്കി പി എസ് സി
- കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
- കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്